ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നും എപ്പോഴും വിട്ടുനില്‍ക്കുന്ന നേതാവാണ് സിദ്ദരാമയ്യ. തന്‍റെ ജന്മദിനം കൃത്യമായി അറിയില്ലെന്നും സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അദ്ധ്യാപകന്‍ എഴുതി കൊടുത്ത തിയതിയാണ് അഗസ്റ്റ് പന്ത്രണ്ടെന്നും സിദ്ദരാമയ്യ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ ആഘോഷത്തെ രാഷ്ട്രീയ നീക്കമായാണ് ബിജെപി വിലയിരുത്തുന്നത്
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ് മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.
നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.
കോണ്‍ഗ്രസിലെ 11 എം എല്‍ എമാരില്‍ 9 പേര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നും അവര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഡ്ഗാവ് എം.എല്‍.എ.യും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന.
നർമദ ബചാവോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്രവിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച തുകയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭവനയായി ലഭിച്ച തുക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ബര്‍വാനി ജില്ല
കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്.
മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക
രാജ്യത്ത് ബിജെപി- ആര്‍ എസ് എസ് വിരുദ്ധ ശക്തികള്‍ക്കെതിരെ പ്രതിപക്ഷ ശക്തികളെ ഒരുമിച്ച് ചേര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആരെ പിന്തുണക്കുന്നു എന്നല്ല എന്തിനാണ് പിന്തുണക്കുന്നതെന്നാണ് കമ്യൂണിസ്റ്റുകാര്‍ ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു.