കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നത് തടസപ്പെടുത്താനാണ് 65 വാക്കുകള്‍ വിലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കിയ വാക്കുകള്‍ രാജ്യസഭയില്‍ ഉപയോഗിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാൻ പറഞ്ഞു. 'അടുത്തയാഴ്ച മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുകയാണ്
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ന് നേതൃതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പ്രതിരോധമാര്‍ഗങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തിങ്കളാഴ്ച അരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തേണ്ട വിഷയങ്ങളും ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യശ്വന്ത സിന്‍ഹയും ദ്രൗപതി മുര്‍മുവുമൊക്കെ നല്ല വ്യക്തികളാണ്. ദ്രൗപതി മുര്‍മു പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. അതിനര്‍ഥം അവര്‍ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നല്ല.
ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
റിയാ ചക്രബര്‍ത്തി നിരവധി തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ട്. അവ സുശാന്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ നടന്ന ഡെലിവറികള്‍ക്കെല്ലാം പണം നല്‍കിയത് റിയയാണ്'-എന്നാണ് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ, ആര്‍ ബി ശ്രീകുമാര്‍, സഞ്ജയ് ഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
എങ്കിലും ശ്രീലങ്കയുടെ അവസ്ഥയിലേക്ക് ഇന്ത്യ കൂപ്പുകുത്തില്ലെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. അസാധാരണ സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിലും, തെലുങ്കാനയിലുമെല്ലാം സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നുണ്ടെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദകരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന പാര്‍ട്ടി നേതാവുമായ ഉദ്ധവ് താക്കറെ നല്‍കും. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യതയുള്ള ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപതി മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസി മേഖലകളിൽ നിന്ന് ശിവസേനക്ക് നിരവധി പ്രവര്‍ത്തകരും എം എല്‍ എമാരുമുണ്ട്.
സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് സാധിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയാണ് ഖിമിറാമിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.