ജയ് ഭീം പോലുള്ള സിനിമകള്‍ രാജ്യത്ത് ഇറങ്ങിയിരുന്നു. അതില്‍ മറ്റൊരു വിഭാഗത്തിന്‍റെ ജീവിതം പറഞ്ഞുവെക്കുന്നുണ്ട്. ആ സിനിമക്കെതിരെ കുറേ പ്രതിഷേധമുണ്ടായി എന്നല്ലാതെ നികുതി ഇളവ് നല്‍കിയതായി അറിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതിനടിയില്‍ ഒരു വിഭാഗം ആളുകള്‍ പോസ്റ്റിനടിയില്‍ മത മുദ്രവാക്യങ്ങള്‍ കമന്‍റ് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു.
അതേസമയം, മാസ്‌ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
തീവ്രവാദികള്‍ കശ്മീരിലെ നിയമസഭാ സ്പീക്കറെ ആരും കൊല ചെയ്തു. ഒരുപിടി മുസ്ലിം നേതാക്കന്മാരെ കൊന്നൊടുക്കി. അതില്‍ കുറെ എം എല്‍ എമാരും ഉള്‍പ്പെടുന്നു. താഴ്വര വിട്ടു ഓടിയ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് അഭയവും സുരക്ഷിതത്വം ഒരുക്കിയത് അവിടുത്തെ മുസ്ലിങ്ങളാണ്. കശ്മീരില്‍ നടന്ന ദുരന്തത്തെ പ്രത്യേക രീതിയില്‍ ഉപയോഗിച്ചുകൊണ്ട്
സ്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണ് സി പി എം സ്ഥാനാര്‍ത്ഥി എ എ റഹീം. 26,305 രൂപയാണ് റഹീമിന്റെ ആസ്തി. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും ആറ് ലക്ഷം രൂപയുടെ വാഹനവും എഴുപതിനായിരം രൂപയുടെ ആഭരണങ്ങളുമാണുളളത്. എന്നാല്‍ 37 ക്രിമിനല്‍ കേസുകളാണ് റഹീമിന്റെ പേരിലുളളത്.
കഴിഞ്ഞ നിയമസമ്മേളനത്തിലാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ബിജെപി സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. പ്രായപൂർത്തിയാകാത്തവരേയോ പട്ടിക വർഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം ചെയ്താൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വർഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.
ഭാധു ഷേയ്ഖ് റോഡരികില്‍ നില്‍ക്കുമ്പോള്‍ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാധു ഷേയ്ഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ഈ മേഖലയിലെ നിരവധി വീടുകള്‍ അക്രമികള്‍ തകര്‍ക്കുകയും 12 - ഓളം വീടുകള്‍ക്ക് തീവെക്കുകയുമായിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. മൃഗങ്ങളുടെ ശരീരമുള്‍പ്പെടെയുളള മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറായ അമീറിനെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്