റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചത്.
പാസ്‌വേഡുകൾ സുരക്ഷിതമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ സൈബര്‍ ഇടങ്ങളില്‍ സമയം ചെലവഴിക്കുന്ന എല്ലാവരുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതിനാൽ സൈബർ സുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് - നോർഡ്പാസ് സിഇഒ ജോനാസ് കാർക്ലിസ് പറഞ്ഞു.
സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്
വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിരന്തരം വാര്‍ത്തകളിലൂടെ കാണുന്നതാണ്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. പലകാര്യങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും വിയോജിക്കാനും സാധിക്കാതെ വരുന്നു.
ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. പഞാബിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഗുരുനാനാക്ക് ജയന്തിയിലെ ഈ പ്രഖ്യാപനം പഞ്ചാബിലെ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ ആനന്ദം പകരുന്നു. ഇനിയും കര്‍ഷകരുടെ മുന്നേറ്റത്തിനായുള്ള പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് - അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ വൈകി വന്ന വിവേകമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്‍റണി പ്രതികരിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ചത് നിവൃത്തിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതിയ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ചൈനയുടെ ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അരുണാചലില്‍ ചൈന ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടും ആരും ഒന്നും അറിഞ്ഞിട്ടില്ല. ദേശ സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്‍റെ ഈ മൗനം പേടിപ്പെടുത്തുന്നതാണ്
ബസ്യക്ക് ഭിക്ഷ കൊടുക്കുന്ന ദിവസം തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് നടക്കുമെന്ന് അവര്‍ വിശ്വസിച്ചു. ബസ്യക്ക് എത്ര പണം കൊടുത്താലും അദ്ദേഹം അതില്‍ നിന്ന് ഒരുരൂപ മാത്രം എടുത്ത് ബാക്കി ഉടമക്ക് തിരിച്ചുനല്‍കുമായിരുന്നു.