വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇരുന്നപ്പോള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ ഭീഷണിയാണ് ഇവരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്നും നിതിന്‍ ബാറായി പറഞ്ഞു. തനിക്ക് 2014-ല്‍ പ്രായപൂര്‍ത്തിയായില്ലെന്നും അതിനാല്‍ തന്‍റെ പിതാവാണ് കാസിഫ് ഖാന് പണം നല്‍കിയതെന്നും നിതിന്‍ ബാറായിയുടെ പരാതിയില്‍ പറയുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മാധ്യമശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്.
തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.
വായുമാലിനീകരണം തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പഞ്ചാബ് ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകാനുള്ള സാഹചര്യം ഇതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ രണ്ട് ലക്ഷം ആദിവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വേദിയാകെ ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ബിർസ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാൻ ജൻജാതിയ ഗൗരവ് ദിവസിന്‍റെ ഭാഗമായി നവംബർ 15 മുതൽ 22 വരെ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുവാന്‍ ആദ്യം തയ്യാറായില്ല. പൊലീസിന്‍റെ ഈ നിലപാടിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2014 മുതൽ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കിയെന്നും, തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു.
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള തീരുമാനമെന്നും ചരണ്‍ജിത് സിംഗ് ചാന്നി പറഞ്ഞു.
കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം കമ്മീഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,