മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഹിച്ച് കോക്കിൻ്റെ മറ്റു സിനിമകൾക്കൊന്നും ചെലുത്താൻ കഴിയാതിരുന്ന ഒരു സ്വാധീനം സൈക്കോ ഉണ്ടാക്കി. ചെലവ് കുറഞ്ഞ രീതിയിൽ ഹിച്ച്കോക്ക് തന്നെ നിർമ്മിച്ച ഈ സിനിമ വൻ വിജയമായിരുന്നു.റോബർട്ട്ബ്ലോച്ചിൻ്റെ നോവലിനെ അടിസ്ഥാനമാക്കി ജോസഫ് സ്റ്റെഫാനോ ആണ് തിരക്കഥ എഴുതിയത്.
ഓണത്തെ കേരളത്തിലേക്ക് പറിച്ചുനടുന്നത് എഴുത്തച്ഛന്റെ കാലംമുതല്‍ നായന്മാര്‍ക്കു ലഭിച്ച ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ എന്ന സ്ഥാനംകൊണ്ടാണ്. മാത്രമല്ല ഓണത്തിന്റെ സാംസ്‌കാരികമായ അടിത്തറ നിര്‍മിക്കാനും അവര്‍ക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആ സമുദായക്കാരുടെ വേഷം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. എന്നാല്‍ ഓണത്തെ ജനകീയമാക്കുന്നത് ഈഴവരുടെ നവോത്ഥാനപ്രസ്ഥാനമാണ്
അന്നൊക്ക സിനിമകളുടെ പഴയ ഫിലിമുകള്‍ ഉത്സവപ്പറമ്പുകളില്‍ വാങ്ങാന്‍ കിട്ടും. അതിട്ട് നോക്കാനുള്ള ഉപകരണവും. അല്ലെങ്കില്‍ കേടുവന്ന ബള്‍ബില്‍ വെള്ളംനിറച്ച് അതിനുനേരെ ഫിലിം കാണിച്ച് ചുമരില്‍ വലിയ ദൃശ്യങ്ങളായി ഞങ്ങള്‍ പതിപ്പിച്ചിരുന്നു. അങ്ങനെ നസീറിന്‍റെയും കെ പി ഉമ്മറിന്‍റെയും വാള്‍പ്പയറ്റ് കണ്ട് കോരിത്തരിച്ച കാലം.
അധസ്ഥിതർക്ക് അറിവും തൊഴിലും സമ്പത്തും നിഷേധിച്ച, പട്ടിയും പൂച്ചയും നടന്നു പോകുന്ന വഴികളിലൂടെ ജാതിയിൽ താണവനായത് കൊണ്ട് മാത്രം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച അധികാര വ്യവസ്ഥക്കെതിരായ പോരാട്ടമാണ് അയ്യൻകാളിയുടെ ജീവിതം.
ദാരിദ്രൃമുള്ള വീടുകൾ കണ്ടാലറിയാം. ഉമ്മറത്തിരിക്കുന്ന കുട്ടികൾ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്നത് കാണാം. ആഴങ്ങൾ എന്ന് പറഞ്ഞാൽ ഓളങ്ങളില്ലാത്ത, ഇളക്കങ്ങൾ ഇല്ലാത്ത ആ മരവിച്ച നിശബ്തയാണ് (3) അരങ്ങിൽ നിശ്ചലമായ ഒരു ഉടൽ കാണിയുടെ ഹൃദയമിടിപ്പിന്റെ താളക്രമം നിശ്ചയിക്കുന്നു
രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളൽ ജനാധിപത്യ കാഴ്ച്ചപ്പാടും ഉൾകൊള്ളൽ വികസനവും ത്വരിതപ്പെടുത്തുന്ന സാമൂഹിക നീതി സങ്കല്പവും ഈ വിദ്യാഭ്യാസ പദ്ധതിക്കില്ല. ഫെഡറൽ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന സമീപനങ്ങൾക്കു പകരമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്നതും ഓട്ടോണമിയെ പുറം തള്ളുന്ന കേന്ദ്രികരണവും സമഗ്രാധിപത്യം ലക്ഷ്യം വയ്ക്കുന്ന ബോധനക്രമവുമാണ് ലക്ഷ്യമിടുന്നത്