International News from Muziriz Post, the definitive source for independent journalism from every corner of the globe.
യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മാനുഷിക പരിഗണ ഇപ്പോള്‍ ആവശ്യമാണ്. ഓരോ മണിക്കൂര്‍ കഴിയും തോറും രാജ്യത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി വരുന്നു . യുദ്ധം ഭ്രാന്താണ്, അത് അവസാനിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ സൈനിക നടപടി യുക്രൈന്‍ കീഴടക്കാന്‍ അല്ലെന്നും രാജ്യത്തിന്‍റെ സൈനിക ശേഷി
ആദ്യ ചര്‍ച്ചക്ക് ശേഷവും റഷ്യ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ആ സമയത്ത് ക്വീവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവാദം നല്‍കിയിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഈ സമയത്ത് രക്ഷപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
അതേസമയം, നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തി. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും യുക്രൈന്‍റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു സെലന്‍സ്കി നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. എന്നാല്‍ നാറ്റോ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്.
സെലന്‍സ്കി ഭരണകൂടം രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി നല്‍കിയ തോക്കുകള്‍ ഉപയോഗിച്ച് അക്രമകാരികള്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. നിരവധി പേരാണ് സ്വന്തം രാജ്യത്തിലെ പൌരന്മാരുടെ അതിക്രമത്തില്‍ മരിച്ചു വീഴുകയും പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്. യുദ്ധത്തിനിടയിലും രാജ്യത്ത് ബലാത്സംഗം, മോഷണം പോലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ലിറ വീഡിയോയില്‍ പറയുന്നു. ഒരു ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന അക്രമകാരികളാണ് അവര്‍.
പതിറ്റാണ്ടുകള്‍ക്കിടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ കരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് യുക്രൈന്‍ പ്രസിഡന്‍റ് വളാദിമിര്‍ സെലെന്‍സ്കി പറഞ്ഞു.
കുറച്ചുകാലമായി ഞാന്‍ എന്റെ വൃക്ക നല്‍കാനായി കാത്തിരിക്കുകയാണ്. ആരെങ്കിലും വൃക്ക വാങ്ങാന്‍ തയാറായാല്‍ ഉടന്‍ ഞാനത് ചെയ്യും. എനിക്ക് മൂന്ന് മക്കളാണുളളത്. എന്റെ വൃക്ക ഞാന്‍ കൊടുത്തില്ലെങ്കില്‍ എനിക്കെന്റെ ഒരുവയസുകാരിയായ മകളെ വില്‍ക്കേണ്ടിവരും.
റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ മുപ്പതിനായിരത്തിലധികം പേരാണ് റിഫയെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തിലധികം ആരാധകരുണ്ട്. ബുര്‍ജ് ഖലീഫയുടെ മുന്‍പില്‍ നിന്നും ഭര്‍ത്താവിനോപ്പമുള്ള റീല്‍സാണ് റിഫ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആദ്യം ബലാറസില്‍ വെച്ച് ചര്‍ച്ചക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ അറിയിച്ചിരുന്നെങ്കിലും റഷ്യന്‍ സേന തന്ത്രപ്രധാനമായ ഭാഗങ്ങളിലേക്ക് കടന്നത് യുക്രൈനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട ചര്‍ച്ചക്ക് യുക്രൈന്‍ തയ്യാറായിരിക്കുന്നത്.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് യുക്രൈന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സൈനീകരെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തിന് മുന്‍പില്‍ യുക്രൈന്‍ ഒറ്റപ്പെടുകയായിരുന്നു. യുദ്ധത്തില്‍ രാജ്യത്തെ രക്ഷിക്കാനായി സാധാരണ പൗരന്മാര്‍ക്കും യുക്രൈന്‍ ഭരണകൂടം തോക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് യുദ്ധത്തിനായി വിദേശ പൌരന്മാരെയും യുക്രൈന്‍ ക്ഷണിക്കുന്നത്.
സാധാരണക്കാര്‍ ഞങ്ങളുടെ ടാങ്കിന്‍റെ ടയറുകള്‍ക്കിടയിലേക്ക് വന്നുവീഴുകയാണ്. അവര്‍ ഞങ്ങളെ ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുകയാണ്. അതി കഠിനവും ദുഖകരവുമാണ് അമ്മേ ഇവിടുത്തെ സ്ഥിതി
രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കുറെയധികം ആളുകളാണ് മരണപ്പെടുക. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുക. ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് മുന്‍പോട്ടു പോകാന്‍ സാധിക്കില്ല. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനും രക്തചൊരിച്ചിലിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, എന്നാൽ 21ാം നൂറ്റാണ്ട് സംഭാഷണത്തിന്‍റെയും സമാധാനത്തിന്‍റെതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.