മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിയെന്ന് കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടിലുടനീളം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ പരിമിതമല്ല. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ല. ഇവിടെ നിയമവാഴ്ച നടക്കുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമെന്നും കപില്‍ സിബല്‍
ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. സ്‌റ്റേ ഉത്തരവുണ്ടായിട്ടും ഇന്നലെ പൊളിക്കല്‍ തുടര്‍ന്നത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിഷയത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണസമിതിക്കും ഡല്‍ഹി പൊലിസിനും ഇതുസംബന്ധമായ നോട്ടിസ് അയച്ചിട്ടുണ്ട് എന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു
ഇഫ്താര്‍ സംഗമം നടത്താന്‍ എനിക്ക് പാര്‍ട്ടി വിലക്കുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. വിലക്കുണ്ടായിരുന്നെങ്കില്‍ പരിപാടി നടത്തില്ലായിരുന്നു. കെ കരുണാകരന്‍ തുടങ്ങിയ പാരമ്പര്യം തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇഫ്താറിന്റെ പ്രാധാന്യം അറിയാത്തവരോട് എന്താണ് പറയേണ്ടത്- വി ഡി സതീശന്‍ പറഞ്ഞു.
ക്ഷേത്ര കമ്മറ്റിക്കാര്‍ മഞ്ജു വാരിയരുടെ ഡാന്‍സ് പരിപാടി നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചത് തന്നെയാണ്. അന്ന് അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗീതു മോഹന്‍ ദാസിന്‍റെ കയ്യില്‍ നിന്നുമാണ് മഞ്ജുവിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. അവരെ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടപ്പോള്‍ പരിപാടി ചെയ്യാന്‍ താത്പര്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും അറിയിക്കുകയായിരുന്നു
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു എന്നാണ് കെ പി സി സി എനിക്കെതിരെ ആരോപിക്കുന്ന കുറ്റം
ഇന്ന് ഉച്ചക്ക് ചിറ്റാര്‍ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ ഒരു കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വെച്ച് പങ്കെടുക്കണം. സെമിനാറില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കണം. കുടുംബശ്രീയില്‍ നിന്നും ആരും പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴയടക്കണമെന്നാണ്
എന്റെ എല്ലാ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായുളള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. വിമല്‍ എലൈയ്ച്ചിയുമായുളള പരസ്യം മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസിലാക്കുന്നു
പാർട്ടി പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക.
കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബൃന്ദ കാരാട്ട് നേരിട്ടെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് ശ്രമം നടത്തിയതെങ്കിലും കൃത്യസമയത്ത് ബൃന്ദ കാരാട്ട് ഇടപെടുകയായിരുന്നു.