മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍വെച്ച് അനീസ് ലൈംഗികാതിക്രമം നടത്തിയെന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഎം നേതാവ് കാരായി രാജന്‍ എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കി. ഇരുവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും ആശ്ലീല ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ, മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈയിലെയും കൊച്ചിയിലേയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയത്.
സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ് ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്
നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാ വിധ പ്രതീക്ഷകളും ഇല്ലാതാക്കുന്ന വിധത്തിലാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതെന്ന് ഡബ്ല്യു സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടിയാല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്.
കേരളത്തിന്റെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രി മാത്രമാണ് സുരക്ഷിതനായിരിക്കുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തിയതുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളില്ലാതാവുമെന്ന് കരുതുന്നില്ല.