വാഷിംഗ്‌ടണ്‍: ചരിത്രത്തിലെ ഏറ്റവും കടുത്ത അതിശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. 35 പേരാണ് ഇതിനകം അമേരിക്കയില്‍ മാത്രം അതിശൈത്യത്തില്‍ മരണപ്പെട്ടത്. 'ബോംബ് സൈക്ലോണ്‍' എന്ന പേരിലുള്ള ശീതക്കാറ്റുമൂലം ഉണ്ടായ അതിശൈത്യത്തില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മിക്ക നഗരങ്ങളിലും മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്. ക്യുബെക് മുതൽ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ അതീവ മോശമാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും സമാനമായ ശൈത്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആര്‍ട്ടിക്കില്‍ നിന്ന് മധ്യ അമേരിക്കയിലെത്തി ഉറഞ്ഞുകൂടിയ മഞ്ഞാണ് അതിശൈത്യത്തിന് കാരണമെന്നാണ് കാലാവസ്ഥാ ശാസ്ത്രകാരന്മാരുടെ നിഗമനം. 'ബോംബ് സൈക്ലോണ്‍' ശീതക്കാറ്റ് ഇനിയും ദിവസങ്ങളോളം തുടര്‍ന്നെക്കാമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രമായ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിശൈത്യം മൂലം 15 ലക്ഷത്തോളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. മിക്ക ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കുകയോ മുടങ്ങുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥക്ക് സമാനമായ നിയമം നിലവില്‍ വന്നിട്ടുണ്ട്. അതിശൈത്യം ഇനിയും രൂക്ഷമാകാമെന്നും മുന്‍കരുതലുകള്‍ ഇല്ലാതെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് അപകടം വരാമെന്നും ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.