ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പെണ്‍മക്കളെ അടക്കം ചെയ്യുന്ന കല്ലറകള്‍ക്ക് മുകളില്‍ മാതാപിതാക്കള്‍ ഗ്രില്‍ ഇടുകയും താഴിട്ട് പൂട്ടുകയും ചെയ്യുന്നുവെന്ന് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളുടെ മൃതശരീരങ്ങള്‍ വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. പാകിസ്ഥാനില്‍ മണിക്കൂറില്‍ രണ്ട് സ്ത്രീകള്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാനില്‍ നെക്രോഫീലിയ (മൃതദേഹങ്ങളോട് ലൈംഗീക ആസക്തിയുള്ളവര്‍) കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പെണ്‍കുട്ടികളുടെ കല്ലറകളില്‍ പോലും ഇരുമ്പ് ചട്ടക്കൂട് പൂട്ടുന്ന തരത്തിലുള്ള ലൈംഗിക ദാരിദ്ര്യം നേരിടുന്ന സമൂഹമായി പാകിസ്ഥാന്‍ മാറിയെന്ന് എഴുത്തുകാരന്‍ ഹാരിസ് സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു. അതേസമയം, കറാച്ചിയിലെ നോർത്ത് നസിമാബാദിൽ നിന്നുള്ള മുഹമ്മദ് റിസ്‌വാൻ എന്ന കല്ലറ സൂക്ഷിപ്പുകാരനെ 48 സ്ത്രീകളുടെ മൃതദേഹങ്ങൾ ബലാത്സംഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനില്‍ നാല്‍പത് ശതമാനം സ്ത്രീകള്‍ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.