ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകനാണ് മരിച്ചതെന്നാണ് സൂചന. ക്വറ്റയില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തിനിടെയുണ്ടായ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതെസമയം, കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ ഇന്നലെ കസ്റ്റഡിലെടുത്തത്. അധികാരത്തില്‍ നിന്നും പുറത്തായതിനുപിന്നാലെ നിരവധി കേസുകള്‍ ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്‍റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.