വാഷിംഗ്‌ടണ്‍: മുസ്ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ പിളരുമെന്ന് മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ. മോദിയുമായി ഒരു കൂടിക്കാഴ്ചയുണ്ടാവുകയാണെങ്കിൽ താൻ ഉന്നയിക്കാൻ പോകുന്ന വാദം ഇതാകുമെന്നും ഒബാമ പറഞ്ഞു. ബൈഡൻ - മോദി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഒബാമ നിലപാട് വ്യക്കമാക്കിയത്. 'ഹിന്ദു രാജ്യമായ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യ പിളര്‍പ്പിലേക്ക് പോകും. ഇത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ഒബാമ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് മത സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ യാതൊരു വിവേചനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയില്‍ എല്ലാവരും ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കാനും തയാറാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. 2014-ല്‍ അധികാരമേറ്റതിനുശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.