ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് മുൻപ് വടകരയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയിൽനിന്ന് എടുത്തതാണ്. ഫോട്ടോയെടുപ്പ് ഹറാമാണ് എന്ന വിശ്വാസം പ്രബലമായിരുന്ന കാലത്ത് (1976) മരിച്ചുപോയ എന്റെ ഒരു സഹോദരിയെ വീണ്ടുമൊരു നോക്ക് കാണാന്‍ പലവട്ടം ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ഒരു ഫോട്ടോ ഇല്ലാതായിപ്പോയ വിഷമത്തിൽ ഞാൻ തന്ത്രപരമായി ഉമ്മയെ ഒരു സ്റ്റുഡിയോയിൽ എത്തിച്ചതാണ്
കോവിഡു മഹാമാരിയും അത് തീഷ്ണമാക്കിയ മുതലാളിത്ത പ്രതിസന്ധിയും മാർക്സിൻ്റെ മുതലാളിത്ത വിമർശനങ്ങളെ ശരിവെക്കുന്ന ലോക സാഹചര്യത്തിലാണ് ഇന്ന് ദാർശനികനായ ആ വിപ്ലവകാരിയുടെ ജന്മവാർഷികദിനം കടന്നു പോകുന്നത്.1818 മെയ് 5നാണ് മഹാനായ മാർക്സ് ജർമനിയിലെ ത്രിയറിൽ ജനിക്കുന്നത്. 65 വർഷക്കാലം മാത്രം നീണ്ടു നിന്ന സമരോത്സുകവും ത്യാഗപൂർണ്ണവുമായ ജീവിതം.
മുൻ തെരഞ്ഞെടുപ്പുകളിലെ സർവെ ഫലങ്ങൾ പരിശോധിച്ചാൽ ഇതിലേറ്റവും ശ്രദ്ധേയവും ശരിയാവാൻ സാധ്യതയുള്ളതുമായ സർവ്വെ, ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോളായിരിക്കുമെന്ന് പറയാം.
ജെ എൻ യുവിലെ അധ്യാപകർ സാർവ്വകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേർത്ത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണംകൂടി നടക്കുന്ന എം ഐ ടി സർവകലാശാലയിൽ പ്രൊഫസറായി ഇരുന്നുകൊണ്ടാണ് നോം ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങൾ വിമർശിച്ചത്. അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്.
കലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അദ്ധ്യാപകനായ ഡോ. കെ. എസ്. മാധവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഒരു പത്രത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. പി. കെ.പോക്കറുമായി ചേര്‍ന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് കുറ്റം
ഇൻഫ്ലുവൻസ വൈറസ് മരണം വിതക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുതലാളിത്ത രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കാനും ജനാധിപത്യപരവും നീതിപൂർവ്വകവുമായ സമാധാന ചർച്ചകൾ ആരംഭിക്കാനും ലെനിൻ അഭ്യർത്ഥിച്ചു. യുദ്ധം നിർത്തി മഹാമാരിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും അതിനായുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിക്കാനും ലെനിൻ ആവശ്യപ്പെട്ടു
'ആ പ്രഭാതത്തിൽ ഞാൻ അത്ഭുതപ്പെട്ടു. എന്റെ ശരീരവും നിഴലുമായി പരസ്പരം വച്ചുമാറിയാൽ എന്താകും സംഭവിക്കുക? ഇനി എനിക്ക് ഉള്ളും ആഴവും ഒന്നുമില്ലെങ്കിലോ? വെളിച്ചം നിറഞ്ഞ ഈ ലോകത്തെ എന്റെ പരന്ന നിഴൽ രൂപംകൊണ്ട് ഇരുള് പിടിപ്പിച്ചാൽ ജീവിതം എന്താകും? നിഴൽ പോലെ ഞാനും അവഗണിക്കപെടുമോ, അതോ എന്റെ പുത്തൻ നിഴൽ സാന്നിധ്യം, ചരിത്രത്തിൽ തന്നെ ആദ്യമായി, എല്ലാ നിഴലുകളെയും ഗൗരവമായി എടുക്കാൻ പ്രേരണയാകുമോ?
വാരണസി ജ്ഞാന്‍വാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരണസി സിവില്‍ കോടതി നടപടി രാജ്യത്തിൻ്റെ നിയമവ്യവസ്ഥയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്
പുതു ഭക്ഷണശീലങ്ങൾ, പുത്തൻ ഫാഷൻ സമ്പ്രദായങ്ങൾ, സൗന്ദര്യവർധക സങ്കേതങ്ങൾ, അതുവഴി രൂപപ്പെട്ട വ്യക്തിത്വം, പെരുമാറ്റ രീതികൾ എന്നിങ്ങനെ, മതം, വിശ്വാസം, ആചാരങ്ങൾ എന്നിവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന മുതലാളിത്ത കമ്പോളത്തിന്റെ ഗൂഢമായ താല്പര്യങ്ങൾ, ഒരു കെണിയായി ജീവിതത്തെ മുഴുവൻ നിര്‍ണ്ണയിക്കുന്ന നില വന്നുചേര്‍ന്നിരിക്കുന്നു. എത്ര കിട്ടിയാലും മതിവരാത്ത, ആഗ്രഹ പൂരണത്തിനായി നെട്ടോട്ടമോടുന്ന, തൃപ്തിയെന്തെന്നറിയാത്ത, എല്ലാം വാങ്ങിക്കൂട്ടി സ്വന്തമാക്കാൻ വെമ്പൽ കൊള്ളുന്ന, അശാന്തമായ മനസ്സിന്റെ ഉടമകളായി നാം മാറിയിരിക്കുന്നു.
സംസ്ഥാനത്തുണ്ടായ 22 മന്ത്രിസഭകളിലായി മന്ത്രിമരായത് വെറും 8 വനിതകളാണ്. ഇടയ്ക്ക് രണ്ടാം കേരളാ നിയമസഭയില്‍ കോണ്ഗ്രസ്സുകാരിയായ നഫീസത്ത് ബീവിയും രണ്ടാം നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഭാര്‍ഗ്ഗവി തങ്കപ്പനും ഡെപ്യൂട്ടി സ്പീക്കര്‍മാരായതൊഴിച്ചാല്‍ പ്രബുദ്ധ കേരളത്തിലെ മന്ത്രിസഭകളില്‍ വനിതാ പ്രാതിനിധ്യം വളരെ ശുഷ്കമാണ് എന്ന് കാണാം.