മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പൗരത്വം എന്ന സങ്കല്പനത്തിന്റെ വിവക്ഷകളെക്കുറിച്ചാണ് ഈ കുറിപ്പ്. എന്താണ് പൗരത്വം എന്ന ചോദ്യം ഒരു നിർവചനത്തെ പ്രതീക്ഷിക്കുന്നുണ്ട്. ഏത് നിർവചനവും അതിർത്തി നിർണയിക്കലാണ്. പൗരത്വത്തിന്റെ ഉള്ളടക്കമെന്ത് എന്ന് മനസിലാക്കാൻ അതിന്റെ പുറംപോക്കുകളിലേക്ക്, പുറന്തള്ളലിന്റെ യുക്തിയിലേക്ക് നോക്കേണ്ടിവരും
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരിക്കാന്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിനും പ്രവര്‍ത്തകയ്ക്കും കഴിയും. രാഷ്ട്രീയക്കാരിയാകുക എന്നത് ഒരിക്കലും ഒരയോഗ്യതയാകാന്‍ പാടില്ല. വലിയൊരു നാവാവാതെ വലിയ രണ്ടു ചെവികളായിരിക്കുക എന്നതാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രാഥമിക യോഗ്യതയാവേണ്ടത്.
ഭരണഘടനയെ ഉപയോഗിച്ച്, നിയമത്തിൻ്റെ ദുരുപയോഗത്തിലൂടെയുമാണ് ഇന്ദിരാഗാന്ധി 46 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിച്ചതെങ്കിൽ ഇന്ന് മോദി സർക്കാർ ഭരണഘടനയെത്തന്നെ ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ 7 വർഷക്കാലമായി മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ തത്വങ്ങളെ കശാപ്പുചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ രഥയാത്രകളാണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്ത കോർപ്പറേറ്റ് ഹിന്ദുത്വ വാഴ്ചയിലേക്കാണ് ഇന്ത്യയെ മോദി സർക്കാർ തള്ളിവിടുന്നത്. അടിയന്തിരാവസ്ഥയെ എതിർത്തവരും അതിനെതിരെ സമരം നയിച്ചവരുമാണ് തങ്ങളെന്ന് അവകാശപ്പെടുന്ന സംഘപരിവാറുകാർ യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥയോട് എടുത്ത വഞ്ചനാപരമായ നിലപാടുകൾ ഇന്ത്യൻ മാധ്യമലോകം വേണ്ടത്ര തുറന്നുകാട്ടാൻ എന്തുകൊണ്ടോ തയ്യാറായിട്ടില്ല
എന്താണ് നമുക്ക് സംഭവിച്ചത്? പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവാണ് നമ്മുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുന്നത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും വേട്ടയാടപ്പെടാത്തവരായി നാം മാറിയത് എന്തുകൊണ്ടാണ് എന്ന കാര്യം ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു എന്നതാണ് വസ്തുത. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് നമ്മെ ജാതിമത വൈകാരികതകളില്‍ തളംകെട്ടി നിര്‍ത്താനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു
പലപ്രദേശങ്ങളിലും ടെസ്റ്റിങ്ങ് നിരക്ക് തുലോം കുറവാണ്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനം ടെസ്റ്റിന് വിധേയമാകുന്നില്ലെങ്കിൽ TPR വെറും കണക്കിലെ കളി മാത്രമായി ഒതുങ്ങും. ആൻറിജൻ ടെസ്റ്റും ആര്‍ ടി പി സി ആര്‍ (RTPCR) ടെസ്റ്റും തമ്മിലുള്ള വ്യത്യാസം TPR കണക്കിൽ പ്രതിഫലിക്കില്ല. അതായത് ഒരിടത്ത് 50 ആളുകൾ RTPCR ടെസ്റ്റ് നടത്തി 5 പേർ പോസിറ്റീവ് ആകുന്നതും , ആൻറിജൻ ടെസ്റ്റ് നടത്തി 5 പേർ പോസറ്റീവ് ആകുന്നതും ഒരുപോലെ കാണാൻ കഴിയില്ല. ഇവിടെ ആൻറിജൻ നെഗറ്റിവ് ആയ ബാക്കി 45 പേർക്ക് രോഗം ഇല്ലെന്ന് ഇനിയും ഉറപ്പിക്കാൻ കഴിയില്ല
അവിടെ പ്രേംജിക്കും പ്രമോദ് ദാസിനും അജയ് ലോഷിനും മധുവിനും മായിനും സുരേന്ദ്രനും മുരളിയേട്ടനും ചന്ദ്രികക്കും പ്രേമലതക്കും സെന്തിലിനും പ്രവീണിനുമൊ നടുവിൽ നിന്ന് തീ പിടിച്ച കൈവിരലുകൾ ആകാശത്തേക്കെറിഞ്ഞ് ഒറ്റക്ക് ഒരു കവിതയായി എരിയുകയായിരുന്നു അവൻ. പിന്നീട് എത്രയോ ആൾക്കൂട്ടങ്ങളിൽ അവനെ കണ്ടു. എല്ലാ ആൾക്കൂട്ടങ്ങളിലും അവൻ ഒറ്റൊയ്ക്കായിരുന്നു
'ലെനിനെ പോലും തങ്ങള്‍ സ്റ്റാന്‍ലിന്റെ എഴുത്തുകളിലൂടെയാണ് വായിച്ചത്' എന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചാനന്തരമുള്ള, ഇ. എം. എസ്സിന്റെ കുറ്റസമ്മതത്തിന്റെ (മാര്‍ക്സ്-എംഗല്‍സ്-ലെനിന്‍ ആശയപ്രപഞ്ചം -ചിന്ത പബ്ളിഷേഴ്സ്) പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, എഴുപതുകളിലെ സാംസ്കാരിക ജാഗരണത്തിന്റെ മുന്‍സൂചിപ്പിച്ച ഉണര്‍വ്വ് വിശേഷിച്ചും ശ്രദ്ധാര്‍ഹമായിരുന്നു. ഇ.എം.എസ്
മാതൃഭൂമി കോണ്‍ഗ്രസ് പത്രമായിരുന്നപ്പോള്‍ ഞാന്‍ അതില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. അപ്പോള്‍പോലും ഞാന്‍ കോണ്‍ഗ്രസിന്റെ വിമര്‍ശകനാണ്. പക്ഷേ കോണ്‍ഗ്രസ് ഇവിടെ വേണം എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഭരണകക്ഷിയായിട്ടാണെങ്കില്‍ അങ്ങനെ പ്രതിപക്ഷമായിട്ടാണെങ്കില്‍ അങ്ങനെ. എന്താ കാരണം? അതാണ് ജനാധിപത്യം.
പാലോളി കമ്മിറ്റി കാര്യങ്ങള്‍ വിശദമായി പഠിച്ചുവന്നപ്പോള്‍ കേരളത്തില്‍ സാമ്പത്തികമായിട്ടുള്ള പ്രതിസന്ധിയൊന്നും മുസ്ലിം സമുദായത്തിനില്ല എന്നൊക്കെയുള്ള ഇഷ്യൂ വന്നു. നിലവില്‍ സംവരണമുണ്ടായതുകൊണ്ട് പുതുതായി സംവരണമേര്‍പ്പെടുത്തേണ്ട കാര്യവുമില്ല. പ്രധാനമായും കമ്മിറ്റി പിന്നെ ഫോക്കസ് ചെയ്തത് മുസ്ലിം പെണ്‍കുട്ടികളുടെ പിന്നോക്കാവസ്ഥയിലേക്കാണ്
എന്തുകൊണ്ടാണ് തെരെഞ്ഞെടുക്കപ്പെട്ട ചില പ്രത്യേക പ്രദേശങ്ങള്‍ പൊടുന്നനെ അസ്വസ്ഥപ്പെടുന്നത്? എന്തുകൊണ്ടാണ് ചില സമൂഹങ്ങള്‍ക്ക് ശാന്തിയും സമാധാനവും കിട്ടാക്കനിയായി മാറുന്നത് ? എന്തുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ ആളിക്കത്തുന്ന തീ കെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത്? ആരാണ് ഇരുട്ടില്‍ വന്നു തീ കൊളുത്തുന്നത്? ആരാണ് അതാളിക്കത്തിക്കുന്നത്?
ഇന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മൂണിസ്റ്റ് സാന്നിദ്ധ്യമാണ് ബ്രാഹ്മണവ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമെന്ന അവരുടെ താത്വികവിചാരമാണ് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. യുക്തി ചിന്തയേയും സ്വതന്ത്രചിന്തയെയും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ദബോള്‍കര്‍, ഗോവിന്ദ പന്‍സാരേ, ഗൌരീ ലങ്കേഷ് എന്നിവരെ ആദ്യമേ വകവരുത്തിയത്. മിശ്രവിവാഹം ഇവരുടെ പേടിസ്വപ്നമാണ്. വംശീയ ഉന്‍മൂലനത്തിലൂടെയും സ്വതന്ത്രചിന്ത സ്തംഭിപ്പിച്ചും ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബഹുസ്വരതയെ റദ്ദ് ചെയ്യുകയാണ് ലക്ഷ്യം. അതില്‍ മുന്‍ഗണനാക്രമം ഉണ്ടെന്ന് മാത്രം. ഇപ്പൊഴും ഫാഷിസത്തിന്റെ വ്യാകരണം മനസ്സിലാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ചെറുത്തുനില്‍പ്പ് സാധ്യമാകും എന്നതാണു ചോദ്യം. വീട് കത്തുമ്പോള്‍ എലിശല്യം ചര്‍ച്ചചെയ്യുന്നവരാക്കി ഫാസിസം ആളുകളെ മാറ്റിത്തീര്‍ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.