International News from Muziriz Post, the definitive source for independent journalism from every corner of the globe.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഒബാമ കുറ്റപ്പെടുത്തിയതാണ്.
രണ്ട് മുൻ എതിരാളികളും ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും തുടർന്ന് ഗാന്റ്സിന് അധികാരം കൈമാറുകയും ചെയ്യും.
ഈ മഹാമാരി നമ്മുടെ രാജ്യത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഏത്രത്തോളം പരാജയമാണെന്ന് തുറന്നു കാട്ടുന്നതായി ഒബാമ അഭിപ്രായപ്പെട്ടു. നേരത്തെയും ട്രംപിനെതിരെ അദ്ദേഹം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
ടെൽ അവീവിന്‍റെ നഗരപ്രാന്തമായ ഹെർസ്‌ലിയയിലാണ് അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 'പതിവ് നടപടിക്രമത്തിന്റെ ഭാഗമായി പോലീസ് എല്ലാ സാധ്യതയും അന്വേഷിക്കുന്നുണ്ട്' എന്ന് ഇസ്രായേലി പോലീസ് വക്താവ് പറഞ്ഞു.
ബ്രസീലില്‍ ഓരോ ദിവസവും കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ലോക്ക്ഡൗൺ നടപടികളെ ശക്തമായി എതിർക്കുന്നു.
ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ നില്‍ക്കും. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. നമ്മളൊരുമിച്ച് ഈ അദൃശ്യ ശത്രുവിനെയും തോൽപ്പിക്കും!' - ട്രംപ്
ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാന്‍ റിമെഡെസിവിര്‍ സഹായകരകമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എബോള ചികിത്സയായി വികസിപ്പിച്ചെടുത്ത ആൻറിവൈറലാണത്.
ഒരുപക്ഷെ ഒന്നാം ലോകമഹായുദ്ധത്തേയും, 1918-19 ലെ ഇൻഫ്ലുവൻസയേയും, 1936-39 കാലത്തെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തേയും, 2019 മുതല്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെയും അതിജീവിച്ച സ്പെയിനിലെ ഏക വ്യക്തി അവരാകും.
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് ജോർജ് ആശുപത്രി അടുത്തിടെ നവീകരിച്ചിരുന്നു. കൊറോണ വൈറസ് രോഗികൾക്കായി രൂപപ്പെടുത്തിയ മോസ്കോ ആശുപത്രിയിലും ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചിരുന്നു.
'അപകടകാരികളായ കുറ്റവാളികളെ' ചൈനയ്ക്ക് കൈമാറാനുള്ള ബില്ല് ഹോങ്കോങ് ഭരണാധികാരി കാരി ലാം കൊണ്ടുവന്നതോടെയാണ് കഴിഞ്ഞ വര്‍ഷം പ്രക്ഷോഭം വീണ്ടും ആരംഭിച്ചത്. പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവില്‍ വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറായി.
ന്യൂയോർക്കിലെ കോടതിയിൽ പാപ്പരത്വ സംരക്ഷണത്തിനായി അപേക്ഷ നൽകിയ വിവരം ഏവിയാൻക തന്നെയാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. കെഎൽഎം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ എയർലൈനാണ് ഏവിയാൻക.