ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ല
ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും 1967ഒക്ടോബർ 9-ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.
ആർക്കും എളുപ്പം സമീപിക്കാൻ പറ്റുന്ന വ്യക്തിയായിരുന്നു ബാബുക്ക. കഴിവുള്ള പുതുമുഖങ്ങൾക്ക് അദ്ദേഹം അവസരം കൊടുത്തിരുന്നു . ദേവരാജൻ മാഷുടെ കാർക്കശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. അത്കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ബാബുക്കയുടെ പാട്ടിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരുന്നത് ആർ കെ ശേഖറും ഗുണ സിങ്ങും ആയിരുന്നു.
ടി കെ എഴുതുമ്പോള്‍ പരികല്‍പ്പനകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല, വാര്‍ത്താ-വിവരങ്ങളില്‍ സിദ്ധാന്തങ്ങള്‍ മുങ്ങിപ്പോകുന്നുമില്ല. അങ്ങിനെ എഴുതുന്നവര്‍ തീരെ കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഉദാഹരിക്കപ്പെടാത്ത തത്വങ്ങളും സിദ്ധാന്തവത്കരിക്കപ്പെടാത്ത സംഭവ വിവരണങ്ങളുമായി അഥവാ തീസിസും ജേര്‍ണലിസവുമായി - എഴുത്ത് പിരിഞ്ഞു പോകുന്ന കാലത്ത്- ഈ രചനാരീതി മാര്‍ക്‌സിന്റെയും മറ്റും രീതികളെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത് എന്ന് പറയാം
നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.
രാജ്യത്തെ മതസ്ഥാപനങ്ങൾക്കും തങ്ങൾക്കനഭിമതരായസംസ്ഥാനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കിട്ടുന്ന വിദേശ സഹായങ്ങൾ തടഞ്ഞും വിമർശകരെയെല്ലാം കള്ളക്കേസുകളിൽ പെടുത്തിയും ഇന്ത്യയെ സംഘപരിവാർ വിദ്വേഷ റിപ്പബ്ലിക്കാക്കി മാറ്റുകയാണ്.
എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.