ജെ പി നദ്ദ നടത്തിയ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും പറഞ്ഞു. 'കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ
കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ് ബംഗ്ലാവ്. ബോംബെ ഹൈക്കോടതി 10 ലക്ഷം രൂപ പിഴയായി കോടതിയില്‍ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിച്ചുനീക്കി ഒന്നര ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച്ചയാണ് ജോണ്‍ കുസാക്ക് ആദ്യമായി ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി കേരളം മുതല്‍ കശ്മീര്‍ വരെ നടക്കുന്നു' എന്നുമാത്രമായിരുന്നു ട്വീറ്റ്
നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ സമാന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്ലോട്ടിന്‍റെ ഖേദപ്രകടനം.
വിദ്വേഷത്തിന്‍റെയും രാഷ്ട്രീയമാണ്. രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ ഭരണം അവസാനിപ്പിക്കാന്‍ രാജ്യസ്നേഹികളായ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു.
വരുന്ന തെരഞ്ഞെടുപ്പില്‍ നൂനപക്ഷ വോട്ട് നേടാന്‍ ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍ 2015- ല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്‌ലാഖിന്റെയും ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന്‍റെ വീടുകളും സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ജെ ഡി യുവിനും നിതീഷ് കുമാറിനും അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 2024-ല്‍ ബിജെപി മുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കുകതന്നെ ചെയ്യും- ജെ ഡി യു അധ്യക്ഷന്‍ ലാലന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു.