മുസ്ലിം സ്ത്രീകളുടെ പരാതിയിന്മേല്‍ പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നഗര കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കണം എന്നാണെന്ന് ഗ്രീൻ പാർട്ടി മേയർ എറിക് പിയോളെ പറഞ്ഞിരുന്നത്.
ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൻ്റെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി.
സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം പെണ്‍കുട്ടികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുക്കയാണ് താലിബാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു എന്‍ വിദ്യാഭ്യാസ മന്ത്രിമര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.
ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക.
രാജ്യത്ത് വെടിവെപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്
പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ ഉത്തരവുകള്‍ താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം
ഇസ്ലാമിക വിശ്വാസത്തിനും പൊതു ധാർമ്മികതയ്ക്കും വിരുദ്ധവുമാണ് സ്വവര്‍ഗരതി. യുവതലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളും ചിഹ്നങ്ങളുമെല്ലാം നിരോധിക്കുകയാണ്. അത്തരം ഉത്പന്നങ്ങള്‍ ഇനിയും വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇതിനിടെ ജനറല്‍ പര്‍വേസ് മുഷറഫ് മരിച്ചെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി മുഷറഫിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
മറ്റുരാജ്യങ്ങളെപ്പോലെ ശക്തമായ പൗരത്വ നിയമമുള്ള രാജ്യമാണ് സ്പെയ്ന്‍. പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കൾ സ്പാനിഷുകാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം
കള്ളപ്പണ കേസില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി മുന്‍ നിര്‍ത്തിയാണ് മുന്‍ കൂര്‍ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാന്‍ അനുവാദം ചോദിച്ചിരിക്കുന്നത്. 2008 മുതൽ 2018 വരെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 28 ബിനാമി ഇടപാടുകള്‍ ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയതായാണ് അന്വേഷണം ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൈക്കോ അനലിറ്റിക്കല്‍ തിയറിയുടെ കടുത്ത വിമര്‍ശകയായിരുന്ന പ്രൊഫസര്‍ സോഫിയ ഫ്രോയിഡ് ഇത് സംബന്ധമായ നിരവധി അക്കാദമിക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1924 -ല്‍ ആസ്ട്രേലിയയിലെ വിയന്നയിലാണ് ജനനം. സിഗ്മണ്ട് ഫ്രോയിഡിന്‍റെ മകന്‍ മാര്‍ട്ടിന്‍ ഫ്രോയിഡും ഏണസ്റ്റൈന്‍ ഫ്രോയിഡുമാണ് മാതാപിതാക്കള്‍
വിമാനത്തിലുണ്ടായിരുന്ന 22 പേര്‍ക്കും ജീവന്‍ നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവിടും'- നേപ്പാള്‍ ആഭ്യന്തര വകുപ്പ് വക്താവ് ഫദീന്ദ്ര മണി പൊഖ്രെല്‍ പറഞ്ഞു