വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കും, പകയും, അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന രണ്ട് കമിതാക്കളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ 90 ശതമാനം പേരും അഭിനേതാക്കളല്ലെന്നും സാധാരണക്കാരെ കണ്ടെത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും നിതിന്‍ ലൂക്കോസ് പറഞ്ഞു.
രാഷ്ട്രീയമൊക്കെ അദ്ധേഹത്തിന്‍റെ വ്യകതിപരമായ കാര്യങ്ങളാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ വരും വരായ്കകള്‍ തനിയെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ലൊരു മനുഷ്യനാണ്, സ്നേഹിക്കാനൊക്കെ അറിയാവുന്ന ഒരാളാണ്. നല്ലൊരു ഭര്‍ത്താവാകാന്‍ അദ്ദേഹത്തിന് സാധിക്കാത്തത്തിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്
രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുളളത്. നവാഗതനായ തു പാ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. ജൂലൈ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ 'മാലികി'നെകുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ്ങിനെ പ്രശംസകൊണ്ട് മൂടുമ്പോഴും സിനിമയിലെ രാഷ്ട്രീയത്തില്‍ മുഴച്ചുനില്‍ക്കുന്നത് ഇസ്ലാമോഫോബിയയാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.
തന്റെ അച്ഛനെ കൊന്ന കാരി എന്ന കാളയെ ജല്ലിക്കട്ടിലൂടെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ജല്ലിക്കട്ടിന് ഏറെ പ്രാധാന്യം നല്‍കുന്ന മധുരയിലെ വാടിവാസല്‍ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം
ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ജീവന്‍ നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അക്കര ബാബു എന്ന കഥാപാത്രവും, അദ്ദേഹത്തിലൂടെ പറഞ്ഞു വെക്കുന്ന കഥയുമാണ് ഈ ചിത്രം. പ്രധാന ലൊക്കേഷന്‍ ഹരിപ്പാടാണ്. ഈ പ്രദേശത്ത് നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും, അതിനോട് അനുബന്ധിച്ച് അക്കര ബാബുവിലൂടെ ചില കാര്യങ്ങൾ പ്രക്ഷകനോട് വെളിപ്പെടുത്തുകയും ചിത്രം ചെയ്യുന്നു.