Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇപ്പോള്‍ പരിശോധിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെ ഇക്കൊല്ലം നിയമം ഭേദഗതി ചെയ്തിരുന്നു.
ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്
പ്രേക്ഷകര്‍ക്ക് താന്‍ അവതരിപ്പിച്ച വേഷം ഇഷ്ടമായിയെന്നറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ചിരഞ്ജീവിക്കൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ഈ സിനിമ തനിക്ക് തന്ന സംവിധായകന്‍ മോഹൻരാജയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും' നയന്‍താര പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മോൺസ്റ്ററിന്‍റെ റിലീസ് തിയതി പല തവണ മാറ്റിവെച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മറ്റുസിനിമകളെ അപേക്ഷിച്ച് മോൺസ്റ്ററിന് കൂടുതല്‍ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമായി വന്നതിനാലാണ് ചിത്രം റിലീസ് ചെയ്യുന്നത് നീണ്ടുപോയതെന്നാണ് വൈശാഖ് നല്‍കിയ വിശദീകരണം.
ഈ പോസ്റ്ററില്‍ നിഗൂഢത നിറഞ്ഞു നില്‍ക്കു സിനിമയിലുടനീളം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
'ആദിപുരുഷ് സിനിമയുടെ പ്രദർശനം ഞങ്ങൾ അനുവദിക്കില്ല, കാരണം ഹിന്ദു ദൈവങ്ങളെ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പബ്ലിസിറ്റിയും പണവും സമ്പാദിക്കാനുള്ള ശ്രമത്തിൽ ചില നിർമ്മാതാക്കൾ ചരിത്രത്തെ വളച്ചൊടിക്കുന്നത് പതിവാണ്. ഇനി ഇത്തരം കാര്യങ്ങൾ ഹിന്ദു സമൂഹം അംഗീകരിക്കില്ല. സിനിമയിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രധാരണത്തോട് വിയോജിപ്പുണ്ട്' - റാം കദ് പറഞ്ഞു.
മികച്ച രീതിയില്‍ ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൂസിഫറുമായി സിനിമയുടെ കഥക്ക് മാറ്റമുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്‍റെ ഭൂതകാലം മലയാളത്തില്‍ നിന്നും വ്യത്യസ്തമാണ്. ഇതാണ് മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത്.