International News from Muziriz Post, the definitive source for independent journalism from every corner of the globe.
അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്
''കഴിഞ്ഞ പഞ്ചവത്സര പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഫലപ്രാപ്തിയിലെത്തിയില്ല. നമ്മുടെ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്'''- കിം ജോങ്ങ് ഉന്‍
വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്
ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന്‍ സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്
ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം. ചൈനീസ് സർക്കാരിനെയും, സർക്കാരിന്റെ വ്യാപാരനിയന്ത്രണ സംവിധാനങ്ങളെയും വിമര്‍ശിച്ചതിനു ശേഷം ചൈനീസ് ഭരണകൂടം മാക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ദക്ഷിണ കൊറിയയിൽ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമായ ദക്ഷിണ കൊറിയയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്
ഖാസിം സുലൈമാനിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ഒരിക്കലും ഈ ഭൂമിയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ ഘാനി.
പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ ഇന്ത്യയില്‍ പ്രതിഷേധം. കാരക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസം ഹിന്ദു ക്ഷേത്രം തീവച്ച് നശിപ്പിച്ച സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
ഫൈസര്‍ ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി
പുതുവര്‍ഷത്തില്‍ കൊറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ കഠിനമായി പ്രയത്‌നിക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.
പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തീ വച്ച് നശിപ്പിച്ച ഇരുപത്തിയാറ്പേര്‍ അറസ്റ്റില്‍. തീവ്ര ഇസ്ലാമിക നിലപാടുകളുളള പാര്‍ട്ടി അനുയായികളാണ് സംഭവത്തിനുപിന്നിലെന്ന് പാക്കിസ്ഥാന്‍ പോലീസ് വ്യക്തമാക്കി
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി പാക് ഭരണകൂടം. ഫെബ്രുവരി 16ന് പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് വ്യക്തമാക്കി.