കുട്ടികളിൽ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച കാര്യങ്ങള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടി, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് സ്വീകരിച്ച മുന്‍കരുതലുകള്‍ , കുട്ടികളിൽ കോവിഡ് ബാധയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ തേടിയിരിക്കുന്നത്.
കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുറെയധികം വിദഗ്ദരുമായി സംസരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ് കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ് നടത്തണം.
മെയ് 11-ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്കയുയര്‍ത്തുന്നതാണ് എന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.
മിക്ക സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുന്നില്ല.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്
റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന് 995 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന് വില കുറവായിരിക്കും. സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഒരേ വിലയില്‍ തന്നെയായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ് രോഗികളാണ്
കോവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് നല്‍കുകയുള്ളുവെന്നും, കൊവാക്സിന്‍ സ്വീകരിച്ച് 4-6 വരെയുള്ള അഴച്ചകളില്‍ രണ്ടാമത്തെ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രി കൂടാരങ്ങൾ, മാസ്കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. ഈഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് ഇറക്കുമതി ചെയ്യുന്നത് ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലാണ്. കൊവിഡ് രണ്ടാഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ സ്പ്ടുനിക് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുവാദം നല്‍കിയത്.
വ്യാഴാഴ്ച രാവിലെ 1 മണിയോടെയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്ന പ്രധാന പൈപ്പില്‍ സമ്മര്‍ദം കുറഞ്ഞത്. രോഗികള്‍ ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും രോഗികളുടെ സാച്ചുറേഷന്‍ ലെവല്‍ 40-50 ആയി കുറയുകയും, മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി