മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സംസ്ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ തിരുവനന്തപുരത്തിന്‍റെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയായിരുന്നു ജി-23 നേതാക്കളെ ഉന്നംവെച്ചുളള സോണിയയുടെ വാക്കുകള്‍. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നത്
ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. സവര്‍ക്കര്‍ പോലെയുള്ളവരുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷെ അവര്‍ മുന്‍പോട്ട് വെക്കുന്ന ആശയങ്ങള്‍ മനസിലാക്കിവേണം അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുവാന്‍. ഗാന്ധിജി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പ് ചോദിച്ചതെന്ന പ്രസ്താവന തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരൻ ഗാന്ധിയെ വന്ന് കണ്ടിരുന്നു.
കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ സി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലുമെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കെ സി വേണുഗോപാലാണ്. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയുംപോലുളള തലമുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്
ചരിത്രം വളച്ചൊടിക്കുകയും കൃത്രിമമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെന്നും ശാസ്ത്ര ചിന്തയ്ക്കുപകരം കേന്ദ്രസര്‍ക്കാര്‍ തന്നെ അന്ധവിശ്വാസവും വ്യാജ ചരിത്രവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ഇന്ന് രാവിലെയാണ് സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിനുളള ശിക്ഷയായി സിഖ് തീവ്രവാദി വിഭാഗം ചെയ്തതാണ് കൊലപാതകമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്‍പോട്ട് വെക്കുകയോ, ഞാന്‍ അതില്‍ എവിടെയും ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
ചിദംബരത്തെ ദുരൈ കാളിയമൂര്‍ത്തി നഗറിലെ നന്ദനാര്‍ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമില്‍ നിലത്ത് മുട്ടുകുട്ടി നിര്‍ത്തിച്ച ശേഷം വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ വടികൊണ്ട് തല്ലുകയും തുടര്‍ച്ചയായി ശരീരത്തില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സഹപാഠിയെ മർദിക്കുന്നത് ക്ലാസിലെ മറ്റൊരു കുട്ടി ഫോണില്‍ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.