കഴിഞ്ഞ ഞായറാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരാള്‍ മമത ബനാര്‍ജിയുടെ വസതിക്കുള്ളില്‍ കയറിയത്. ആരുമറിയാതെ ഇയാൾ വീട്ടിൽ ഒരുരാത്രി ചെലവഴിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.
അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയാല്‍ സിപിഎമ്മിനെതിരെ നിരവധി തെളിവുകള്‍ സര്‍ക്കാരിന്‍റെ കൈയ്യിലുണ്ട്. ഇത്രയും കാലം ഇത് പുറത്ത് വിടാതിരുന്നത് രാഷ്ട്രീയ മര്യാദകൊണ്ടാണ്. ഈ തെളിവുകള്‍ പുറത്ത് വന്നാല്‍ സിപിഎമ്മിന്‍റെ സ്ഥിതി നിലവിലെ സാഹചര്യത്തിനെക്കാളും പരുങ്ങലിലാകും- മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ബിഎസ്എഫിന്‍റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത്, ഉദ്യോഗസ്ഥർക്ക് ആളുകളെ അറസ്റ്റ് ചെയ്യുവാന്‍ അധികാരമുണ്ട്.കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി ആവശ്യപ്പെട്ടു.
ഈ രണ്ട് പാര്‍ട്ടികളെക്കൂടാതെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും സംസ്ഥാനത്ത് ഉണ്ടാവരുതെന്നാണ് ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് എന്നാല്‍ ഭാവിയില്‍ ബിജെപിയോ തൃണമൂലോ ഉണ്ടാവില്ല മഹാസഖ്യം മാത്രമേ നിലനില്‍ക്കുകയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.
മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും.