സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിൻ സ്വീകരിക്കേണ്ടതാണ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി
ക്ലാസ്സുകളും കാമ്പസും കൂട്ടുകാരുടെ സാന്നിധ്യവും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്നലെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളോട് കൂടി ക്ലാസ്സുകള്‍ സജീവമാകും എന്നാ പ്രതീക്ഷയിലാണ് കുട്ടികള്‍.
കോളേജുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്
വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala. gov.in/vaccine/ സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം.
കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവലോകന യോഗത്തില്‍ ധാരണയായി. പൊതുജനങ്ങളുടെ പിന്തുണ ഉറപ്പുരുത്തിക്കൊണ്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കണം.
കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്
18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ പറഞ്ഞു.
സാമുഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജന ജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും.
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
ഇതുവരെ പ്രായമായവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഗുരുതര രോഗങ്ങലുള്ളവര്‍ക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍റെ ആദ്യ ഡോസ് എടുത്ത് 3 മുതല്‍ 6 വരെയുള്ള ആഴചയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. അതെ സമയം ആസ്ട്രസെനെക്ക വാക്സിന്‍ സ്വീകരിച്ച് 8 മുതല്‍ 12വരെയുള ആഴ്ചയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും സിഡിസി വ്യക്തമാക്കി.
ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് ഇതുവരെ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരി മൂലം ലോകത്താകെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്.
സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്
അമേരിക്കയില്‍ പത്തുലക്ഷത്തിലേറേ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കി.